സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, വനിതാ ദിനത്തിൽ നടത്തിയ തീപ്പൊരി പ്രസംഗവും കഴിഞ്ഞ് നിറ കൈയടികൾക്കിടയിലൂടെ തിരക്കിട്ടിറങ്ങി വന്ന ആ 'ഉരുക്കു 'വനിത, ഒന്നു വിറച്ചത് സ്വന്തം വീടിന്റെ പടികൾ കയറിയപ്പോൾ മാത്രമാണ്. ജീവിതത്തിലെ നിറഭേദങ്ങൾ തിരിച്ചറിയാതിരിക്കാനെന്നോണം അണിഞ്ഞിരുന്ന മെയ്ക്കപ്പുകൾ വിയർപ്പു തുള്ളികൾക്കൊപ്പം ഒലിച്ചിറങ്ങിയപ്പോഴേക്കും അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ അവർ മറഞ്ഞിരുന്നു.

Comments