സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, വനിതാ ദിനത്തിൽ നടത്തിയ തീപ്പൊരി പ്രസംഗവും കഴിഞ്ഞ് നിറ കൈയടികൾക്കിടയിലൂടെ തിരക്കിട്ടിറങ്ങി വന്ന ആ 'ഉരുക്കു 'വനിത, ഒന്നു വിറച്ചത് സ്വന്തം വീടിന്റെ പടികൾ കയറിയപ്പോൾ മാത്രമാണ്. ജീവിതത്തിലെ നിറഭേദങ്ങൾ തിരിച്ചറിയാതിരിക്കാനെന്നോണം അണിഞ്ഞിരുന്ന മെയ്ക്കപ്പുകൾ വിയർപ്പു തുള്ളികൾക്കൊപ്പം ഒലിച്ചിറങ്ങിയപ്പോഴേക്കും അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ അവർ മറഞ്ഞിരുന്നു.
കദനം വിതയ്ക്കുന്ന കനൽ വഴികൾ
കദനംവിതയ്ക്കുന്നകനൽവഴികൾ വലിച്ചു വാരിയിട്ട പല വർണ്ണത്തിലുള്ള കുഞ്ഞുടുപ്പുകൾ വേഗത്തിൽ തന്നെ അടുക്കി വച്ചു നന്ദന. ഉടനെ കസ്റ്റമർ ആരും വരല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു. ഡ്രസ്സുകൾ അതാത് കബോർഡിലാക്കിയിട്ടു വേണം എന്തെങ്കിലും കഴിക്കാൻ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതിൻ്റെയാവാം വല്ലാത്തൊരു തളർച്ച അവളെ ബാധിച്ചിരുന്നു. ഇന്ന് ടെക്സ്റ്റയിൽസിൽ പുതിയ എംഡി ചാർജെടുത്തിരിക്കുകയാണ്. ശാന്ത സ്വരൂപിണിയായ ഒരു സ്ത്രീ. അരുന്ധതി ! പണികൾ വേഗം തീർത്ത് അവൾ ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പ് ... പാത്രത്തിലെ ചമ്മന്തിയിൽ കുതിർന്ന രണ്ടിഡലികളിലൊന്ന് വേഗത്തിൽ വായിലാക്കിയപ്പോഴാണ് അവൾ ശ്രദ്ധിച്ചത് - പാത്രത്തിൻ്റെ വക്കിലൂടെ ഇത്തിരിക്കുഞ്ഞന്മാരായവെള്ള നിറത്തിലുള്ള പുഴുക്കൾ.... തികട്ടി വന്ന ഓക്കാനം അവൾ പാടുപെട്ട് അടക്കി. താൻ ശ്രദ്ധിക്കേണ്ടതായിരുന്നു.... ഇന്നലെ കൊണ്ടു വന്ന ദോശ രണ്ടു സ്പൂണോളം ഉപ്പിൽ കുതിർത്ത ചെറിയമ്മയെ വിശപ്പിനിടയിൽ താൻ മറക്കരുതായിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു. ആരുടെയും കണ്ണിൽപ്പെടാതെ അവൾ പാത്രം അടച്ച് വച്ചു. അത് തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ വയ്യ. എന്തുചെയ്യും? ആരും കാണാതെ വേസ്റ്റ് ബോക്സിൽ ന
Comments
Post a Comment