Posts

Showing posts from September, 2020

മൗനം സമ്മതം

 കഥ: മൗനംസമ്മതം *  *  *  *  *  * *  *  *  * വെയിൽപ്പാളികളെ കീറിമുറിച്ച് ഇരച്ച് വന്ന കാർ തൻ്റെ മുറ്റത്തെ പൊടി പടലങ്ങളെ ആകാശത്തിലേക്കയച്ചത് കണ്ടു കൊണ്ടാണ് ദേവൂട്ടി പുറത്തേക്ക് വന്നത്. "ദേവൂട്ടീ, ഞങ്ങൾ പത്രക്കാരാണ്.ഒരു ഇൻ്റർ വ്യൂ വേണം" ചീർത്തു പൊട്ടാറായ കൺ പോളകൾ അവൾ ആയാസത്തോടെ മുകളിലേക്കുയർത്തി. "ഇര - യുടെ വായിൽ നിന്നും നമുക്ക് സത്യമറിയേണ്ടതുണ്ട്.. " മൈക്കുമായി അയാൾ ദേവൂട്ടിയുടെ തൊട്ടു മുന്നിലെത്തി. ചാനൽ സ്റ്റിക്കർ പതിച്ച ക്യാമറ കണ്ണുകൾ ആ വീടിനെ ഒന്നാകെ വിഴുങ്ങാനുള്ള തത്രപ്പാടിലാണ്. "ഇര.... ആരുടെ ?" അവളുടെ പതിഞ്ഞ ശബ്ദത്തിൻ്റെ ഘനത്തിൽ ക്യാമറ ലൈറ്റുകൾ പൊടുന്നനെ ഓഫായി.  ദേവൂട്ടി മുഖം തിരിച്ച് അകത്തേക്ക് നടന്നു. " ഇനിയെങ്കിലും വെറുതേ വിട്ടുടെ, എൻ്റെ കുഞ്ഞിനെ?.... കരച്ചിലിൽ കുഴഞ്ഞ ചോദ്യവുമായി എത്തിയ ഭവാനിയമ്മയെ കണ്ടതും ക്യാമറമാൻ ഉഷാറായി. "ഇനിയങ്ങോട്ട് മീഡിയക്കാരെക്കൊണ്ട് ഈ വീടു നിറയും... അവർക്കു മുന്നിൽ ദേവൂട്ടി ഉത്തരങ്ങൾ നൽകിയെ പറ്റൂ." " കൊച്ചു കുട്ടിയല്ലേ ൻ്റെ മോള്? ഇത്തിരി ദയ... അതേ ഇനി വേണ്ടൂ. വീണ്ടും വീണ്ടും കുത്തി നോവിക്കല്ലേ അതിനെ. ഞാൻ ന

ഓണത്തലേന്ന്

 കഥ:ഓണത്തലേന്ന് * * * * * * * * * * * * * അസ്തമയ സൂര്യൻ്റെ കിരണങ്ങളേറ്റ് വാങ്ങിയാണ് ജിഷ്ണു ഉത്രാടപ്പാച്ചിലിലേക്കിറങ്ങിയത്. എത്രയൊക്കെ വാങ്ങിക്കൂട്ടിയിട്ടും മതിയാവുന്നില്ല. പൂക്കളുടെ മനം മയക്കുന്ന ഭംഗി അയാളെ മാടി വിളിച്ചു കൊണ്ടിരുന്നു. കാറിൻ്റെ ഡിക്കി ഏകദേശം നിറയാറായപ്പോൾ തിരിച്ചു പോകാൻ റെഡിയായി.കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ തുടങ്ങിയതും കാറിനു മുന്നിലേക്ക്  ഒരു വൃദ്ധൻ! ഭയന്നു പോയ ജിഷ്ണു . വേഗം പുറത്തിറങ്ങി. ഭാഗ്യം അയാൾക്കൊന്നും പറ്റിയിട്ടില്ല. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു മനസിലായതോടെ, മുഷിഞ്ഞു കീറിയ വസ്ത്രങ്ങൾ ധരിച്ച വൃദ്ധനെ കാറിലേക്ക് കയറ്റേണ്ടി വന്നു. തെളിഞ്ഞു കത്തിയ ദീപ നാളത്തിലേക്ക് വീശിയ കൊടുങ്കാറ്റു പോലെ അയാൾ ജിഷ്ണുവിൻ്റെ ഹൃദയത്തിൽ കരടായി നിന്നു.  യാത്രയ്ക്കിടയിൽ അവൻ റോഡരികുകൾ നിരീക്ഷിച്ചു. വലിഞ്ഞു കേറിയ അതിഥിയെ ആളൊഴിഞ്ഞ എവിടെയെങ്കിലും ഇറക്കി വിടണമല്ലോ... അവന് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. അവശനായ വൃദ്ധൻ, തൻ്റെ ഉണ്ണിക്കുട്ടന് വേണ്ടി വാങ്ങിയ വെള്ളാരം കണ്ണുള്ള പാവക്കുട്ടിയെ കൊതിയോടെ നോക്കുന്നത് കണ്ട് അവന് വല്ലാതെ ദേഷ്യം വന്നെങ്കിലും  ആ കണ്ണുകൾ നിറയുന്ന

മടങ്ങിവരവ്

 #കഥാരചനമത്സരം #മടങ്ങിവരവ് പേര്: അനിത മഗേഷ് ഫോൺ: 9961242160 മടങ്ങി വരവ്     'കണ്ണുകൾ, പ്രതീക്ഷയോടെ ഫോണിലെ പച്ചവെളിച്ചം തേടിയലഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രസം കൊല്ലിയായി കോൾ വന്നത്. ഒട്ടൊരു നീരസത്തോടെയാണ് കൂട്ടുകാരൻ്റെ ശബ്ദം കാതോർത്തതും.  അവൻ്റെ ഭീതിതമായ ശബ്ദം കേട്ടതോടെ ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയി.  തൊട്ടടുത്ത ഗ്രാമത്തിലാണ് ഉരുൾ പൊട്ടലുണ്ടായിരിക്കുന്നത്. വെറുതെയിരുന്നു കൂട. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യണം.... അമ്മയോട് വിവരം പറഞ്ഞ് തീർന്നപ്പോഴേക്കും ബൈക്ക് സ്റ്റാർട്ടായിക്കഴിഞ്ഞിരുന്നു. ഇല്ലെങ്കിൽ പിന്നെ പതിനെട്ടു തികഞ്ഞ തന്നെ, വെറും കുട്ടിയായി കാണുന്ന അമ്മ എന്തെങ്കിലും തടസ്സം പറയുമൊ എന്നൊരാശങ്കയും ഉണ്ടായിരുന്നു. കൂട്ടുകാരെ മുഴുവൻ സംഘടിപ്പിച്ച് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ടോർച്ചിൻ്റെ നേർത്ത വെട്ടത്തിൽ, ജീവനും മരണത്തിനുമിടയിൽ ഊയലാടുന്ന ജീവനുകളെ കൈകളിൽ കോരിയെടുത്ത് മലയടിവാരത്തേക്കോടി.  പൊട്ടിക്കരച്ചിലുകളാൽ മുഖരിതമായ രാത്രിയുടെ മുഖം പതുക്കെ പകലിനു വഴിമാറി.  എന്താണ് സംഭവിച്ചതെന്നറിയാനെന്നവണ്ണം സൂര്യ രശ്മികൾ ഓലക്കീറുകൾക്കിടയിലൂടെ എത്തി

കനൽ വീഥികൾ

 #സ്നേഹമഞ്ഞ് #കഥാമത്സരം #കനൽവീഥികൾ കനൽ വീഥികൾ "ഹലോ... ഹലോ... മൈക്ക് ടെസ്റ്റ്...." പ്രോഗ്രാമിൻ്റെ ഉത്തരവാദിത്തിനിടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ ശ്രീധരൻ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു. പതിയെ കർട്ടനിടയിലൂടെ പുറത്തേക്ക് പാളി നോക്കി. മനസ് നിറഞ്ഞു. സദസ് കവിഞ്ഞൊഴുകി കാണികൾ.  " ശ്രീധരാ എത്തിപ്പോയി... നിരഞ്ജന എത്തിപ്പോയ്... " ഉത്സാഹത്തോടെ ഓടിയ സെക്രട്ടറിക്കൊപ്പം വിശിഷ്ടാഥിതിയെ സ്വീകരിക്കാനുള്ള തിരക്കിലായി ശ്രീധരൻ പതിമൂന്ന് വയസ് മാത്രം പ്രായമുള്ള നിരഞ്ജന നിറ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക്. വരയും വർണ്ണവുമെന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ അതുല്യപ്രതിഭ. തടിച്ച സ്വർണ്ണ മോതിരങ്ങൾ അണിത്ത കൈകൾ നീട്ടി ചുളിവു വീഴാത്ത കുർത്ത ധരിച്ച കെ.ജി. ആർ. എന്ന രാഘവൻ മുതലാളി അവൾക്കുള്ള കസേര കാണിച്ചു കൊടുത്തു. കാണികളെ അഭിവാദ്യം ചെയ്ത് അവൾ തൻ്റെ ഇരിപ്പിടം സ്വീകരിച്ചു. കാണികളും പ്രാസംഗികരും ആവേശത്തിലാണ്.  " മലയാളക്കരുടെ തന്നെ അഭിമാനതാരമായ ചിത്രകാരി കുമാരി നിരഞ്ജനയെ ഞങ്ങയുടെ എളിയ ഉപഹാരം സ്വീകരിക്കാനായി ക്ഷണിക്കുന്നു. ഉപഹാരം നൽകുന്നത് നമ്മുടെയെല്

ഓണനിലാവ്

 #സ്നേഹമഞ്ഞ് #കഥാമത്സരം #ഓണനിലാവ് ഓണനിലാവ്. * * * * * * * * * എവിടെനിന്നൊക്കെയോ ഒഴുകി  വന്ന പൊട്ടിച്ചിരികളും ബഹളവും ഉണ്ണിക്കുട്ടൻ്റെ കാതിൽ വന്നലച്ചു. നാളെ തിരുവോണമായതിൻ്റെ  ആഹ്ലാദത്തിമിർപ്പിലാണ് നാടും നഗരവും.! അയൽവക്കത്തെ കുട്ടികളിൽ പലരും പല വർണ്ണത്തിലുള്ള പൂക്കൾ നിറച്ച സഞ്ചിയുമായി അവരവരുടെ വീട്ടിലേക്ക് തുള്ളിച്ചാടി പോകുന്നത് കണ്ടപ്പോൾ, അവൻ്റെ മനസ്സും തുടിച്ചു. ആ വീടുകളുടെ മുറ്റത്തൊക്കെ നാളെ മനോഹരമായ പൂക്കളം വിരിയും. അതൊന്നു കാണാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും അമ്മ സമ്മതിക്കാറില്ല! ഓണസദ്യ കൊതിച്ചാണ് താനങ്ങോട്ട് ചെന്നതെന്ന് കരുതുമത്രേ അവരൊക്കെ....! ചുറ്റുപാടുമുള്ള വീടുകളിലൊക്കെ ചെറിയ ജോലികളൊക്കെ ചെയ്ത് കൊടുത്ത് പ്രതിഫലമായി കിട്ടുന്ന ഓണസദ്യ, തനിക്ക് വാരിത്തരാനായി ഉച്ചയ്ക്ക് അമ്മ വിയർത്തു കുളിച്ച് ഓടി വരാറുണ്ടായിരുന്നു. പക്ഷേ... ഇന്ന് ... ആ ഭാഗ്യവും തനിക്ക് നഷ്ടമായിരിക്കുന്നു. അടുപ്പിൽ വച്ച മൺ കലത്തിൽ കയിലിട്ടിളക്കി കണ്ടു പിടിച്ച രണ്ടു വറ്റിനോടൊപ്പം ഒരു പാത്രം വെള്ളവുമായി അവൻ അമ്മ കിടക്കുന്ന കട്ടിലിനരികിലെത്തി. രണ്ടു മാസത്തോളമായി അമ്മ കിടപ്പിലായിട്ട്.  ആശുപത്രിയിൽ പോയെങ്കിലും, എന്തൊക്കെയോ  ഓപ