Posts

Showing posts from 2021

മാനസാന്തരം

 മാനസാന്തരം എൻ്റെ മനസ്സിനോട് പൊരുതി തളർന്ന ഉച്ചവെയിൽ പതിയെ താണു തുടങ്ങി. ഇനി പതുക്കെ അന്ധകാരം വന്നു നിറയാൻ തുടങ്ങും. ഉള്ളും പുറവും ഒരു പോലെ! പാടില്ല. എനിക്ക് വെളിച്ചം വേണം. മനസ് വല്ലാതെ വാശി പിടിക്കുന്നു. കുറച്ചു ദിവസമായി അകാരണമായ ഒരാവലാതിയുടെ ചുഴിയിലാണ് ഞാൻ. അകാരണമെന്ന് പറഞ്ഞാൽ ശുദ്ധനുണ! കാരണങ്ങൾ കൈവിരലുകൾക്കപ്പുറം നീണ്ടു കിടക്കുന്നു. ചുരുങ്ങിയ റബർ ബാൻ്റ് കഷണം പോലെ വീണു കിടന്ന ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വീർപ്പുമുട്ടുന്നു. വീർപ്പുമുട്ടലുകളിൽ ചിലതിനെ വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളായി നിരത്താൻ ശീലിച്ചതാണ്. എന്നാൽ ഇന്ന് ..... മടുപ്പാണ്. എല്ലാറ്റിനോടും! ഉള്ളിൽക്കിടന്ന് കലപില കൂട്ടിയ കാവ്യശകലങ്ങളെ കണ്ണുരുട്ടി ഭയപ്പെടുത്തി ഓടിച്ച് ഗൗരവത്തിൻ്റെ പാകമാകാത്ത മുഖംമൂടിയുമണിഞ്ഞ്.... ഇനിയുമെത്ര നാൾ??... പടർന്നു പിടിച്ച മഹാമാരിയ്ക്കിടയിലൂടെ മുഖം മറച്ച് കർമ്മ മണ്ഡലം തേടിയിറങ്ങിയ പകലുകൾ! ഭയാനകമായി നിറയുന്ന മൂകതയിൽ നിന്നും ഇടയ്ക്കിടെ ചുറ്റിലും ഉയർന്ന നിലവിളികൾ സപ്തനാഡികളെയും തളർത്തി. അവ അന്നത്തിനൊ മരുന്നിനോ ആയിരുന്നില്ല. വിടരാൻ തുടങ്ങിയ മൊട്ടുകളുടെ മാനത്തിനും ജീവനും വേണ്ടിയായി
 തലേന്നാൾ മാറി നിന്ന ഉറക്കം ബസിൻ്റെ സൈഡ് ഗ്ലാസിലൂടെ എന്നെ അന്വേഷിച്ചു വന്നു. കനം വച്ച കൺപോളകൾ അടച്ച് ബസിനകത്തെ പഴയ മെലഡി ഗാനത്തിൻ്റെ ഈരടികളിൽ ലയിച്ചു. 'വീടിനു മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ സംഹാരമൂർത്തിയെപ്പോലെ അമ്മ! കയ്യിലെ കറിക്കത്തിയിലെ രക്തം ഇറ്റു വീണു കൊണ്ടിരുന്നു.' തലയിൽ ഒരു ഇരുമ്പു കൂടം കൊണ്ടടി കിട്ടിയ പോലൊരാഘാതത്തിൽ ഞാൻ ഞെട്ടി വിറച്ചു കണ്ണുകൾ തുറന്നു. ബസിലെ കമ്പിയിൽ തൂങ്ങി സീറ്റിലേക്ക് ചാഞ്ഞു നിൽക്കുന്ന പല വർണ്ണകുപ്പായക്കാരെ തിരിച്ചറിയാൻ കണ്ണുകൾ ഒന്നു രണ്ടു നിമിഷമെടുത്തു.   'ഈശ്വരാ ഈ പകൽ ഞാനെന്തിനാ ഇങ്ങനെയൊരു സ്വപ്നം കണ്ടത്?' വല്ലാത്തൊരു ഭീതി എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഒരു പക്ഷേ, ഭ്രാന്തു മൂത്ത ആരെങ്കിലും..... ഉള്ളിൻ്റെ ഉള്ളിലെ അരക്ഷിതത്വബോധം എന്നെ ചിന്തകളുടെ വലയിൽ കുരുക്കിയിട്ടു. എനിക്കിറങ്ങേണ്ട സ്റ്റോപ്പടുത്തിട്ടും ഞാൻ സീറ്റിൽ ചടഞ്ഞിരിക്കുന്നത് കണ്ട് ദേഷ്യം വന്ന കണ്ടക്ടറുടെ ചീത്ത വിളിക്കു പിന്നാലെ വിറയാർന്ന പാദങ്ങളോടെ ഞാൻ ഇറങ്ങി.  അരമണിക്കൂർ നീട്ടി വലിച്ചു നടന്നാൽ വീട്ടിലെത്താം. നേരത്തെ കണ്ട സ്വപ്നത്തിൻ്റെ ഓർമ്മയിൽ ഞാൻ തറഞ്ഞു നിന്നു.  ഓട്ടോസ്റ്റാൻഡിൽ ഓട്ട

ബലിയാടുകൾ

 ബലിയാടുകൾ പകലിൻ്റെ വെളിച്ചം അണഞ്ഞു തുടങ്ങിയതിനൊപ്പം പൊടിഞ്ഞു തുടങ്ങിയ വിയർപ്പു കണങ്ങൾ കുഞ്ഞു വിരലുകളാൽ മായ്ക്കാൻ ശ്രമിച്ചു കൊണ്ട് ശ്രീക്കുട്ടി അനന്യയുടെ കൈയിൽ മുറുകെ പിടിച്ചു. അതിൻ്റെ അർത്ഥം മനസിലായിട്ടെന്നവണ്ണം അനന്യ കയിലുണ്ടായിരുന്ന പന്ത് താഴെയിട്ടു. കുഞ്ഞനിയത്തിയെയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തെ പതിവു കളി കഴിഞ്ഞ് കുട്ടികളെല്ലാം പിരിഞ്ഞു പോയ്ക്കഴിഞ്ഞിരുന്നു.  "അമ്മേ.... വിശക്കുന്നു... " മുറ്റത്തു നിന്നു തന്നെ ശ്രീക്കുട്ടി വിളിച്ചു പറഞ്ഞു. പതിവു ശകാരങ്ങളുമായി അമ്മയുടെ തല വാതിൽക്കൽ പ്രത്യക്ഷപ്പെടാതിരുന്നതിനാൽ രണ്ടു പേരും നേരെ അടുക്കളയിലേക്കോടി. അകമുറികളിൽ ചില ബന്ധുക്കൾ കൂടിയിരിക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു ഭയം പത്തു വയസുകാരിയായ  അനന്യയെ കീഴടക്കാൻ തുടങ്ങി. അടുക്കളയിലെ പാത്രങ്ങളെല്ലാം കാലിയാണ്. ഉച്ചയൂണ് കഴിഞ്ഞ് താൻ ശ്രീക്കുട്ടിയേയും കൂട്ടി കളിസ്ഥലത്തേക്ക് പോകുമ്പോഴുള്ള വീട്ടിലേക്കല്ല താൻ തിരിച്ചു വന്നതെന്നവൾക്കു തോന്നി. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഒരു പാട് പേർ വീടിനകത്തുണ്ടെങ്കിലും ആരും ഒന്നും ചോദിക്കുന്നില്ല. തങ്ങളെ തുറിച്ച് നോക്