Posts

Showing posts from August, 2020

പാതിയിൽ പൊലിയുന്ന ജീവനുകൾ

 പാതിയിൽ പൊലിയുന്ന ജീവനുകൾ " അമ്മേ.... എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്..." ഇരച്ചു വന്ന കാറ്റിനൊപ്പം വിഷ്ണുവിൻ്റെ ശബ്ദവും ലതയുടെ ചെവിയിൽ അലകൾ തീർത്തു. സന്തോഷം കണ്ണീർ തുള്ളികളായി കവിളിണയിൽ മുത്തമിട്ടതും അവൾ തയ്യൽ മെഷീനിനിൽ നിന്നും കാലുകൾ പിൻവലിച്ചു. വിഷ്ണുവിനെ കെട്ടിപ്പിടിച്ച് അവൻ്റെ മൂർധാവിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മന്ത്രിച്ചു. 'ൻ്റെ പൊന്നുമോൻ നന്നായി വരും' മകനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന ആ അമ്മയ്ക്ക് അവൻ്റെ പത്താം ക്ലാസ് പരീക്ഷാ ഫലം നൽകിയ ആഹ്ലാദം തെല്ലൊന്നുമല്ല.  തൊട്ടടുത്ത ദിവസം തന്നെ ചിട്ടി പിടിച്ച തുകയ്ക്ക് നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങി അവനു സമ്മാനിക്കാനും ലത മറന്നില്ല. ആ വിജയം അവരൊരാഘോഷമാക്കി മാറ്റി. അല്ലെങ്കിലും വിഷ്ണുവിൻ്റെ ജീവിതത്തിൽ ഇതുവരെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലല്ലോ അവൻ്റെ ജൻമദിനം പോലും.... അതേക്കുറിച്ച് ഓർത്തപ്പോൾ ലതയുടെ മനസൊന്നു പിടഞ്ഞു. അവൻ്റെ ഒന്നാം പിറന്നാൾ ദിനത്തിൻ്റെ തലേന്നായിരുന്നു തങ്ങളുടെ ജീവിതത്തിലെ വെളിച്ചം അസ്തമിച്ചത്.  വിഷ്ണുവിന് പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനുള്ള പാവക്കുട്ടിയെ വാങ്ങാനായിട്ടാണ് കോൺക്രീറ്റ് പണി കഴിഞ്ഞ് തിരിച്ചെത്ത

വിഷാദ കന്യക

 #കഥക്കൂട്ട് #തുടർവാരചെറുകഥരചനാമത്സരം #വിഷാദകന്യക ഒഴിഞ്ഞ പാൽപ്പാത്രം താളത്തിലാട്ടി പുല്ലിനോടും പൂക്കളോടും കിന്നാരം പറഞ്ഞ് പാറക്കല്ലുകളിലൂടെ ചാടിത്തുള്ളി രസിച്ച് നടന്ന പാറുക്കുട്ടി പെട്ടെന്ന് ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. തൊട്ടു മുന്നിലായി 'ഇരുമ്പൻ'. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വല്ലാത്തൊരു ഭയത്തോടെ അവൾ തല കുനിച്ച് ഒതുങ്ങി മാറിനിന്നു. എന്നിട്ടും അയാൾ പോകാൻ ഭാവമില്ല. പുകയിലക്കറ പുരണ്ട പല്ലുകൾ മുഴുവൻ കാണിച്ച് ഒരു വല്ലാത്ത ചിരിയോടെ അവളെത്തന്നെ നോക്കി നിൽക്കുകയാണയാൾ.  "പേടീ ണ്ടാ നിന്ക്ക് ന്ന കാണുമ്പം ... " ഇരുമ്പൻ ഉച്ചത്തിൽ ചിരിച്ചു. ദാവണി തുമ്പിൽ തെരുപ്പിടിച്ച് അവൾ തല കുലുക്കി. ഇരുമ്പൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അയാളെ മറികടന്ന്  അവൾ ഓടി മറഞ്ഞിരുന്നു.  വീട്ടുമുറ്റത്തെ തൂണിൽ ചാരി നിന്നു കിതയ്ക്കുന്ന പാറുവിനെക്കണ്ട് മുത്തശ്ശി വേവലാതിയോടെ പുറത്തിറങ്ങി. "എന്താ പാറൂഞ്ഞി, നീ പേടിച്ച് നാ" "ഉം.... ആ... ഇര്മ്പൻ... വൈക്ക് ണ്ടായിന്..... " " അയിനാ പേടിച്ചേ.... നാള നിന്ന മംഗലം കൈക്കണ്ടോനാ ഓൻ .. " മുത്തശ്ശി അമർത്തി മൂളി ദേഷ്യത്തോടെ അകത്തേക്ക് കയറി.  ആ

നിറം മങ്ങിയ കാഴ്ചകൾ

 നിറം മങ്ങിയ കാഴ്ചകൾ അന്ന് പതിവിലും നേരത്തെ അമല ഉണർന്നു.  തലേന്നു രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയുടെ തണുപ്പിൽ ഒതുങ്ങിക്കൂടാതെ നേരെ അടുക്കളയിലേക്ക്.... കാർത്തിക്കിന് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ അവളുടെ ചുണ്ടുകൾ അറിയാതെ ഏതൊക്കെയോ മെലഡി ഗാനങ്ങൾ മൂളിക്കൊണ്ടിരുന്നു. "അമ്മേ..... അച്ഛൻ എത്തിയോ "  കണ്ണു തിരുമ്മി ഉറക്കച്ചടവകറ്റാൻ ശ്രമിച്ചുകൊണ്ടാണ് നന്ദുവിൻ്റെ ചോദ്യം. " ങ്ഹാ ൻ്റെ നന്ദൂട്ടനിന്ന് നേരത്തെ എണീറ്റോ " "അമ്മ ഇന്നലെ പറഞ്ഞതല്ലേ അച്ഛനിന്ന് വരുമെന്ന്?" "ഉം അതെ അച്ഛനിപ്പോ അങ്ങ്... ദുബായീന്ന്, നന്ദൂട്ടനുള്ള  ചോക്ലേറ്റ്സും പാവക്കുട്ടിയുമൊക്കെയെടുത്ത് വിമാനത്തിൽ കേറീട്ടുണ്ടാവും. വൈകുന്നേരമാകുമ്പോഴേക്കും അച്ഛനിങ്ങെത്തും പോരേ....?" "ഉം..... പക്ഷേ അമ്മ ഇനി അച്ഛനോട് വഴക്കിടല്ലേ..." അവൻ്റെ മുഖത്ത് ഭയം നിഴലിച്ചു. കുറ്റബോധം അമലയുടെ കണ്ണുകളിൽ നിറഞ്ഞു. അവനെ വാരിയെടുത്ത് ആ കുഞ്ഞു കവിളിൽ അവൾ തെരുതെരെ ചുംബിച്ചു. " ഇല്ലെടാ കുട്ടാ... ഇനിയൊരിക്കലും അച്ഛനുമമ്മയും വഴക്കിടില്ല..." രണ്ടും പേരും രണ്ടു വഴി തിരഞ്ഞെടുത്ത് പിരിയാൻ തീരുമാനിച്ച ദി

കനൽ വീഥികൾ

 കനൽ വീഥികൾ "ഹലോ... ഹലോ... മൈക്ക് ടെസ്റ്റ്...." പ്രോഗ്രാമിൻ്റെ ഉത്തരവാദിത്തിനിടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ ശ്രീധരൻ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു. പതിയെ കർട്ടനിടയിലൂടെ പുറത്തേക്ക് പാളി നോക്കി. മനസ് നിറഞ്ഞു. സദസ് കവിഞ്ഞൊഴുകി കാണികൾ.  " ശ്രീധരാ എത്തിപ്പോയി... നിരഞ്ജന എത്തിപ്പോയ്... " ഉത്സാഹത്തോടെ ഓടിയ സെക്രട്ടറിക്കൊപ്പം വിശിഷ്ടാഥിതിയെ സ്വീകരിക്കാനുള്ള തിരക്കിലായി ശ്രീധരൻ പതിമൂന്ന് വയസ് മാത്രം പ്രായമുള്ള നിരഞ്ജന നിറ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക്. വരയും വർണ്ണവുമെന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ അതുല്യപ്രതിഭ. തടിച്ച സ്വർണ്ണ മോതിരങ്ങൾ അണിത്ത കൈകൾ നീട്ടി ചുളിവു വീഴാത്ത കുർത്ത ധരിച്ച കെ.ജി. ആർ. എന്ന രാഘവൻ മുതലാളി അവൾക്കുള്ള കസേര കാണിച്ചു കൊടുത്തു. കാണികളെ അഭിവാദ്യം ചെയ്ത് അവൾ തൻ്റെ ഇരിപ്പിടം സ്വീകരിച്ചു. കാണികളും പ്രാസംഗികരും ആവേശത്തിലാണ്.  " മലയാളക്കരുടെ തന്നെ അഭിമാനതാരമായ ചിത്രകാരി കുമാരി നിരഞ്ജനയെ ഞങ്ങയുടെ എളിയ ഉപഹാരം സ്വീകരിക്കാനായി ക്ഷണിക്കുന്നു. ഉപഹാരം നൽകുന്നത് നമ്മുടെയെല്ലാം പ്രിയങ്കരനായ കെ.ജി. ആർ. "