Posts

Showing posts from October, 2020

അതിജീവനം

 അതിജീവനം ============      മുറ്റത്തിൻ്റെ വടക്കേ മൂലയിൽ തലയുയർത്തി നിന്ന മൂവാണ്ടൻ മാവിൻ്റെ കടയ്ക്കൽ മൂളിത്തുടങ്ങിയ യന്ത്ര വാളുകൾ, രാമൻ പെരുവണ്ണാൻ്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങിയതോടെ അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്ക്  ചാഞ്ഞു. മറ്റൊരു നിവൃത്തിയുമില്ലാത്തത്  കൊണ്ടാണ്  ഈ പാതകത്തിനു തുനിഞ്ഞത്. പലിശക്കാശിനായി യതീന്ദ്രൻ ഇന്ന് രാവിലെയും അയാളെത്തേടി എത്തിയതാണ് !  'ഇങ്ങനെ ഇനി എത്ര നാൾ? കഴിഞ്ഞ രണ്ടു പ്രളയങ്ങൾ അതിജീവിച്ചതല്ലേ, അതു പോലെ... ഇതും....'  അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പെരുവണ്ണാൻ്റെ  നിശ്വാസത്തിൻ്റെ മാറ്റൊലികൾ പടിഞ്ഞാറ്റയിലുറക്കം നടിച്ച കാൽച്ചിലമ്പുകളുമേറ്റെടുത്തു! പാതി വരച്ചൊരു ചിത്രവും പേറി അകത്ത് നിന്നും പറന്നു വന്ന വെളുത്ത കടലാസ് അയാളുടെ മുന്നിൽ വീണതും; വെപ്രാളപ്പെട്ട് അതുമായി അയാൾ അകത്തേക്ക് കയറി. പ്രസവത്തിൻ്റെ തലേന്നാൾ വരെ തൻ്റെ ദേവകി, കശുവണ്ടിത്തോട്ടത്തിലെ ചാറ്റൽ നനഞ്ഞതിൻ്റെ ഓർമ്മയായി, ചുമരുകൾക്കുള്ളിലൊതുങ്ങിയ മൂത്ത മകൻ നീട്ടിയ സ്വാധീനമുള്ള വലതു കൈയിലേക്ക് കടലാസ് വച്ചു കൊടുത്തു. കോലധാരിയുടെ മുഖത്തെഴുതുന്ന സൂക്ഷ്മതയോടെ കടലാസിൽ മാത്രം അവൻ വർണ്ണങ്ങൾ നിറയ്ക്കാൻ തുടങ്ങി.

മാറ്റം

 മിനിക്കഥ: മാറ്റം * * * * * * * * * * അന്നത്തിനു വക കണ്ടെത്താനൊരു മാർഗ്ഗവുമായി വന്ന പോസ്റ്റ്മാൻ തിരിച്ചു പോയപ്പോഴാണ് അച്ഛൻ്റെ അപകട വിവരമറിഞ്ഞത്. സന്തോഷവും സങ്കടവും ഒന്നിച്ചെത്തി മനസിനായി പിടിവലി നടത്തിയപ്പോൾ, തളർന്നു കിടന്ന അച്ഛൻ തന്നെയാണ് ബാംഗ്ലൂരിലേക്ക് പറഞ്ഞ് വിട്ടത്. പതം പറഞ്ഞ് കരഞ്ഞ അമ്മയുടെ കൈകളിലേക്ക് സ്മാർട്ട് ഫോൺ വച്ച് കൊടുത്തപ്പോൾ, മുറിയുടെ മൂലയിലെ ലാൻഡ് ഫോൺ ഉറക്കം മതിയാവാതെ ഒന്നുകൂടി ചുരുണ്ടു കൂടി. ജോലിത്തിരക്കുകൾക്കിടയിൽ വീണു കിട്ടിയ ആദ്യ അവധി ദിനം വീഡിയോ കോളിലൂടെ വീട്ടിലേക്കൊന്നു പോയി വന്നു.  കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛൻ ഒന്നു കൂടി ക്ഷീണിച്ചിട്ടുണ്ട്.  അമ്മയുടെ നരച്ച സാരികൾ നിറം വെച്ചിട്ടുണ്ട്.  രണ്ടാമത്തെ ആഴ്ചയും അവധിക്കായി കാത്തിരുന്നു.  അച്ഛൻ്റെ വിളറിയ മുഖത്തിനരികിൽ കാലത്തെ തോൽപ്പിച്ച അമ്മയും !  അടുത്ത അവധിക്കു മുമ്പേയാണ് മൊബൈലിൽ നോട്ടിഫിക്കേഷൻ തെളിഞ്ഞത്.  അമ്മ ഫെയ്സ് ബുക്കിലും!  മനോഹര വർണ്ണങ്ങൾ ചാലിച്ചെഴുതിയ പോസ്റ്റ് അവനെ നോക്കി പല്ലിളിച്ചു. "ഹോം നഴ്സിനെ ആവശ്യമുണ്ട് " - അനിത മഗേഷ്

ഗുരുദക്ഷിണ

 കഥ: ഗുരുദക്ഷിണ ============== അമൃതം ക്വാർട്ടേഴ്സിൻ്റെ മുകളിലേക്കുള്ള ഒതുക്കുകൾ കയറുമ്പോഴാണ് പിറകിൽ നിന്നും ഒരു വിളി. "മാഷേ" ഗംഗാധരൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. എട്ടു വർഷമായി കേൾക്കാതി രുന്ന വിളി.... ഇവിടെയും.. ധൃതിയിൽ തിരിച്ചിറങ്ങി അയാൾ തെല്ലൊരു ഭയത്തോടെ, വലിയ ബാഗും താങ്ങിപ്പിടിച്ച് പാറിപ്പറന്ന മുടിയിഴകളും മുഖം പാതിയും നിറച്ച താടിരോമങ്ങളുമുള്ള ആഗതൻ്റെ മുഖം ഓർമ്മകളിൽ പരതി. "ആരാ... " ഗംഗാധരൻ്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന സ്വരം പുറത്തു ചാടിയതും ആ ചെറുപ്പക്കാരൻ അയാളുടെ കാൽക്കീഴിലേക്ക് വീണതും ഒരുമിച്ചായിരുന്നു. "മാഷേ..... മാപ്പ്... മാപ്പ്..." തൻ്റെ കാലുകളിൽ പടർന്ന കണ്ണീർ തുള്ളികൾ ഹൃദയത്തിലെവിടെയോ കൊളുത്തിയ വേദനയോടെ അയാൾ ചെറുപ്പക്കാരനെ പിടിച്ചുയർത്തി, ആരെങ്കിലും കാണുന്നുണ്ടോ എന്ന വേവലാതിയോടെ ചുറ്റും നോക്കി. "മാഷേ..... ഞാനാ സൂരജ്.." അടുത്ത നിമിഷം സൂരജിൻ്റെ കൈകളിൽ ബലമായി പിടിച്ച് പരമാവധി വേഗത്തിൽ പടിക്കെട്ടുകൾ കയറി. മുറിയിലെത്തി വാതിൽ കുറ്റിയിട്ടപ്പോഴാണ്  അയാൾക്ക് ശ്വാസം നേരെ വീണത്. "നീയെന്താ ... ഇവിടെ ?" അയാളുടെ ഉള്ളിലെ ഗംഗാധരൻ മാഷ് ഉണർന്നു. &q

തലേലെഴുത്ത്

 മിനിക്കഥ: തലേലെഴുത്ത് ==================== താൻ തോറ്റു പോകുമെന്ന ആശങ്കയിലാണത്രെ ദൈവം, ഇത്തിരി ക്കുഞ്ഞൻ വൈറസിൻ്റെ സഹായത്തോടെ പല തലേലെഴുത്തുകളിലും വെട്ടിത്തിരുത്തലുകൾ നടത്തിയത്!  വജ്രായുധ പ്രയോഗത്തിൽ നിശ്ചലരായ മനുഷ്യർ, വൈറസുകളെ കുടഞ്ഞെറിയാനായി പൂർവ്വാധികം കരുത്തോടെ ഉണർന്നെണീറ്റപ്പോഴേക്കും ഭൂമി തൻ്റെ പച്ച വിരിപ്പ് വീണ്ടെടുത്തിരുന്നു.  മനുഷ്യ മനസിലെ വിഷമത്രയും മായ്ച്ചുകളഞ്ഞൊരഹങ്കാരത്താൽ, ദൈവം എഴുത്ത് നിർത്താനൊരുങ്ങിയപ്പോഴാണ് ആംബുലൻസിനകത്തു നിന്നും പ്രാണനു വേണ്ടിയുള്ള കരച്ചിലിൻ്റെ സ്വരം മാറുന്നതറിഞ്ഞത്.   'അകലം പാലിച്ചവൻ' അവളുടെ മാനം കവർന്നെടുത്ത കാഴ്ചയിൽ ദൈവം തൻ്റെ പേന സ്വന്തം തലയിലേക്ക് നീട്ടി!!! -അനിത മഗേഷ്

മനുഷ്യമൃഗങ്ങൾ

കഥ:മനുഷ്യ മൃഗങ്ങൾ ==================       വഴിയരികിലെ കടകളെല്ലാം ഇരുട്ടു പുതച്ചു കിടക്കുന്നതിനിടയിലൂടെ ടൗണിലേക്കുള്ള അവസാന ബസ് ആലസ്യത്തോടെ നിരങ്ങി നീങ്ങി.  ബസ്സ്റ്റാൻഡിലെ നിശബ്ദതയിലേക്ക്  ശീതൾ പതിയെ കാലെടുത്തുവച്ചു.  ചേച്ചിയമ്മയുടെ കാർ അവളെയും കാത്ത് വഴിയരികിൽ തന്നെയുണ്ട്. ഫുട്പാത്തിൽ വഴിയോര കച്ചവടക്കാരും യാചകരും തളർന്നുറങ്ങുന്ന കാഴ്ച സ്ട്രീറ്റ് ലൈറ്റിൻ്റെ നേരിയ വെളിച്ചത്തിൽ ശീതൾ പാളി നോക്കി.  കൂട്ടത്തിലൊരുവൾ തൻ്റെ കുഞ്ഞിനെ കടിക്കുന്ന കൊതുകുകളെ ഓടിക്കാനായി ഉറക്കമിളച്ച് കുന്തിച്ചിരിപ്പിക്കുന്ന കാഴ്ചയിൽ കണ്ണു തറഞ്ഞ് നിന്നു പോയ ശീതളിനെ ചേച്ചിയമ്മ കൈയിൽ പിടിച്ചു വലിച്ചു. "എൻ്റെ വക്കീലേ... കാഴ്ച കണ്ടു നിക്കാതെ വേഗം വന്നേ, സമയം ഒരു പാട് വൈകി."  സീറ്റിൽ ചാരിയിരുന്ന അവളുടെ വിവർണ്ണമായ മുഖം കണ്ടിട്ടാവണം ചേച്ചിയമ്മ ഒന്നും സംസാരിക്കാതെ കാർ സ്റ്റാർട്ട് ചെയ്തത്. അവളുടെ ഓർമ്മകൾ പതിയെ ബാല്യത്തിലേക്കൂഴിയിട്ടു. പത്തുവയസുകാരി ശീതളിൻ്റെ കൈയ് പിടിച്ചു നടന്ന നാലു വയസുകാരൻ സിദ്ധാർത്ഥിൻ്റെ നിഷ്കളങ്കമായ ചിരികൾ എങ്ങും നിറഞ്ഞു. അവനെ ഒക്കത്തിരുത്തി ഏന്തി വലിഞ്ഞ് തൊടികളിലൂടെ നടക്കാൻ അവൾക്കേറെ ഇഷ്ടമായിരുന