പുലർകാലേയെഴുന്നേറ്റ് കുളിച്ച് തൊഴുതില്ലിതുവരെ.
സന്ധ്യയക്ക്, മുത്തശ്ശി ചൊല്ലും നാമങ്ങൾ
വെറുതെയെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.
എങ്കിലും ഉത്സവങ്ങളു മമ്പലങ്ങളുമെന്നുമീ 'ഭക്ത'യ്ക്കൊരു ഹരമായിരുന്നില്ലേ?
ചാറ്റിംഗിനെ അലോസരപ്പെടുത്തും
ചെണ്ട നാദങ്ങൾ സഹിക്കവയ്യാതാവുമ്പോൾ
മാത്രമല്ലേ അമ്പലനടയിൽ നിന്നു പിൻ വാങ്ങിയുള്ളൂ
ഉത്സവപ്പറമ്പുകളിലെ
വർണ്ണപ്പൊലിമയിൽ ശ്രീകോവിൽ ശ്രദ്ധിക്കാതിരുന്നതിലെന്തി നാശ്ചര്യം?
സ്വാഭാവികം !
മുപ്പത്തി മുക്കോടി ദേവകളുണ്ടായിട്ടും പേരുകൾ പലതും കേട്ടിടാത്തതും.
അമ്പല വെളിച്ചത്തിൽ സെൽഫികളും,
സ്റ്റാറ്റസും നിറച്ചൊരീ 'ഭക്ത'
പതിനെട്ടു പടികൾക്കും മേലെയൊരു
കുഞ്ഞു സെൽഫി കൊതിച്ചതിൽ മാത്രം......

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം